പാലമരക്കൊമ്പിലിരിക്കും
ചേലാർന്നോരെൻപ്രിയ
ചകോരമേ,
തീപാറും നിൻ മിഴികളില്‍
തിരയിട്ടു നില്പതെന്തേ?
തീവ്രമാം ദുഃഖമേകും
തീഷ്ണമാമേതോ
ഭാവമാണെന്നുതന്നെ
ഞാനിന്നു ധരിക്കട്ടെ!
ഇണയെ കാണാതെ,നീ
വിരഹ ദുഃഖം പേറി
ഏകാന്തതയുടെ
കാതരഭാവമാർന്നോ ?
അത്യന്തഖിന്നയായ് നീ
ഇമ വെട്ടാതെയെങ്ങൊ
നോക്കുവതാരെയാണോ ?
നോക്കുവതെന്നെയാണോ?
കാലുഷ്യമാർന്ന നിന്റെ
നയന ദ്വയങ്ങളിൽ
കാണ്മൂ ഞാൻ,
കോപിഷ്ടനാം,മാമുനി
ദുർവാസാവിൻ
ശാപമോതുന്നഭാവം.
അരുതേ,ശപിക്കല്ലേ?
പക്ഷി,നീ ശപിച്ചെന്നാൽ
അക്ഷികൾ നഷ്ടമായി
ശിഷ്ടജീവിതം ഞങ്ങൾ
കഷ്ടമീയിരുട്ടിൽ താൻ
കഴിയാൻ ഗതിവരും.
No comments:
Post a Comment