കുട്ടികൊമ്പനും കുറുമ്പനുറുമ്പും
വമ്പെഴും കുട്ടിക്കുറുമ്പനാനേം,
കുറുമ്പേറും കറുമ്പനാകട്ടുറുമ്പും,
ഒരുനാളാകാട്ടിലൊരിക്കലന്നു,
പലനാളു കൂടിയവർ കണ്ടുമുട്ടി.
കുറുമ്പനുറുമ്പ് പറഞ്ഞു മെല്ലെ,
"ചങ്ങാതിയാനേ, വമ്പനാനേ,
എന്നെ നീയൊന്നു പുറത്തേറ്റുമോ?."
അത് കേട്ടരിശംപൂണ്ടാന ചൊല്ലി,
"ഹമ്പട, ഉറുമ്പേ,എന്തൊരു പൂതി!
ചിലമ്പാതെ നീയൊന്നു വഴി മാറിനില്ല്."
ഉറുമ്പൊന്നു കെഞ്ചി,"സുന്ദരനാനേ,
തുമ്പിയിലേറ്റി,ചങ്ങാതിയെന്നെ
നിൻ പുറത്തേക്കൊന്നിരുത്തിടാമോ?"
ആന മൊഴിഞ്ഞു,"നീവെറും പ്രാണി
പ്രാണികളാനയ്ക്ക് ചങ്ങാതിയെന്നോ?
പ്രാണനുമായി നീ പോയാട്ടെ, ദൂരെ."
കുറുമ്പനുറുമ്പ്,കൊമ്പനോടോതി,
"ചങ്ങാതിയാനേ,വീരസ്യം കളയൂ,
ഞാൻ വെറുമൊരു പ്രാണിയാകട്ടെ,
ഞാൻ നിനച്ചെന്നാലീ നിന്നെപ്പോലും
കൊമ്പുകുത്തിക്കാനെനിക്കാകുമല്ലോ?
വാക്കിനെതിർ വാക്കുചൊല്ലിയവർക്കന്നു
നാക്കും പിഴച്ചല്ലോ,വക്കാണമേറി.
(ഓർക്കുക ,കൂർത്തോരമ്പുപോലുള്ള
വാക്കുകളൊരിക്കലുരിയാടിയാല്പി-
ന്നീടൊരിക്കലും നമുക്കതു വീണ്ടും
തിരിച്ചെടുക്കുവാനാവതില്ലല്ലോ? )
പിന്നീടൊരിക്കലാവഴിതന്നെ വന്നു,
വിശന്നുവലഞ്ഞോരാ,കൊമ്പനാന.
തളിരില തിങ്ങും മരമൊന്നു കണ്ടു
തളിരിളംചില്ലയൊടിച്ചു,ചുരുട്ടി
തുമ്പിയിലേറ്റി,തിന്നാൻ തുടങ്ങി.
തുമ്പിക്കരം തന്നുള്ളിലേക്കന്നാ-
കുറുമ്പനുറുമ്പും പതിയെ കരേറി ? .
കുഞ്ഞനുറുമ്പിൻ കടിയേറ്റവനാ
കുട്ടികുറുമ്പനോ,സമനില തെറ്റി.
വാലുംചുരുട്ടിക്കൊമ്പും കുലുക്കി
വിറളിപിടിച്ചവൻ പാഞ്ഞുനടന്നു
ആനക്ക് ഭ്രാന്തായെന്നാർത്തുവിളി-
ച്ചാനാട്ടുകാരാകെ ചുറ്റിലും കൂടി.
മയക്കു വെടിവെക്കാൻ,കല്പനയായി
വെടിയേറ്റോരാനയോ,കൊമ്പുകുത്തി.
തുമ്പിക്കരം തന്നുള്ളിലിരുന്നപ്പോളമ്പേ-
യാക്കുഞ്ഞനുറുമ്പു കുലുങ്ങിച്ചിരിച്ചു!
വമ്പെഴും കുട്ടിക്കുറുമ്പനാനേം,
കുറുമ്പേറും കറുമ്പനാകട്ടുറുമ്പും,
ഒരുനാളാകാട്ടിലൊരിക്കലന്നു,
പലനാളു കൂടിയവർ കണ്ടുമുട്ടി.
കുറുമ്പനുറുമ്പ് പറഞ്ഞു മെല്ലെ,
"ചങ്ങാതിയാനേ, വമ്പനാനേ,
എന്നെ നീയൊന്നു പുറത്തേറ്റുമോ?."
അത് കേട്ടരിശംപൂണ്ടാന ചൊല്ലി,
"ഹമ്പട, ഉറുമ്പേ,എന്തൊരു പൂതി!
ചിലമ്പാതെ നീയൊന്നു വഴി മാറിനില്ല്."
ഉറുമ്പൊന്നു കെഞ്ചി,"സുന്ദരനാനേ,
തുമ്പിയിലേറ്റി,ചങ്ങാതിയെന്നെ
നിൻ പുറത്തേക്കൊന്നിരുത്തിടാമോ?"
ആന മൊഴിഞ്ഞു,"നീവെറും പ്രാണി
പ്രാണികളാനയ്ക്ക് ചങ്ങാതിയെന്നോ?
പ്രാണനുമായി നീ പോയാട്ടെ, ദൂരെ."
കുറുമ്പനുറുമ്പ്,കൊമ്പനോടോതി,
"ചങ്ങാതിയാനേ,വീരസ്യം കളയൂ,
ഞാൻ വെറുമൊരു പ്രാണിയാകട്ടെ,
ഞാൻ നിനച്ചെന്നാലീ നിന്നെപ്പോലും
കൊമ്പുകുത്തിക്കാനെനിക്കാകുമല്ലോ?
വാക്കിനെതിർ വാക്കുചൊല്ലിയവർക്കന്നു
നാക്കും പിഴച്ചല്ലോ,വക്കാണമേറി.
(ഓർക്കുക ,കൂർത്തോരമ്പുപോലുള്ള
വാക്കുകളൊരിക്കലുരിയാടിയാല്പി-
ന്നീടൊരിക്കലും നമുക്കതു വീണ്ടും
തിരിച്ചെടുക്കുവാനാവതില്ലല്ലോ? )
പിന്നീടൊരിക്കലാവഴിതന്നെ വന്നു,
വിശന്നുവലഞ്ഞോരാ,കൊമ്പനാന.
തളിരില തിങ്ങും മരമൊന്നു കണ്ടു
തളിരിളംചില്ലയൊടിച്ചു,ചുരുട്ടി
തുമ്പിയിലേറ്റി,തിന്നാൻ തുടങ്ങി.
തുമ്പിക്കരം തന്നുള്ളിലേക്കന്നാ-
കുറുമ്പനുറുമ്പും പതിയെ കരേറി ? .
കുഞ്ഞനുറുമ്പിൻ കടിയേറ്റവനാ
കുട്ടികുറുമ്പനോ,സമനില തെറ്റി.
വാലുംചുരുട്ടിക്കൊമ്പും കുലുക്കി
വിറളിപിടിച്ചവൻ പാഞ്ഞുനടന്നു
ആനക്ക് ഭ്രാന്തായെന്നാർത്തുവിളി-
ച്ചാനാട്ടുകാരാകെ ചുറ്റിലും കൂടി.
മയക്കു വെടിവെക്കാൻ,കല്പനയായി
വെടിയേറ്റോരാനയോ,കൊമ്പുകുത്തി.
തുമ്പിക്കരം തന്നുള്ളിലിരുന്നപ്പോളമ്പേ-
യാക്കുഞ്ഞനുറുമ്പു കുലുങ്ങിച്ചിരിച്ചു!
No comments:
Post a Comment