Friday, April 19, 2013

മരണദേവനൊരു വരമരുളിയാൽ ?

മരണമേ!നിൻവരവ് ഘോഷിക്കും   

മണിമുഴങ്ങുന്നിതെന്റെ കാതിലും. 

മതി,വരാതെയീ,ജീവനാടക-  

മിനിയുമാടുവാനനുവദിക്കു,നീ   

കഴിയുമെങ്കി,ലരനാഴിക,നേരം  

കഴിയുവാന,ധികമായി,നല്കണേ...  


ചെറുക്കുവാനെനി,ക്കാവതില്ലെങ്കിലും  

ഒളിക്കുവാൻ ഞാൻ ശ്രമിച്ചുനോക്കട്ടെ,  

പരുപരുത്തൊരു നിന്റെ കൈകളാൽ ,

പിടിച്ചുതാഴ്ത്തുവതെവിടേക്കിതെന്നെ,നീ  

ഇരുട്ടുചൂഴുമൊരഗാധഗർത്തത്തിൽ,     

തിരിച്ചു വന്നിടാനാവതില്ലല്ല്ല്ലോ?   


"പതം പറഞ്ഞു"കരഞ്ഞെന്റെ ചുറ്റിലും 

മനംതകർന്നവരെന്റെ മിത്രങ്ങൾ   

പ്രകീർത്തിച്ചീടുന്നപദാനമെന്നുടെ  

പ്രശസ്തനെന്നെന്നെ,"പുകഴ്ത്തികൊല്ലുന്നു".

ഇടക്കിടെ,ചിലർ,കുശു,കുശുപ്പുമായ്,  

ഇകഴ്ത്തിടാനൊട്ടും മടിച്ചിടുന്നില്ല. 

മരണദേവനും മനമലിഞ്ഞുവോ?

തരികായാണവൻ,പുനരെനിക്കൊരു 

കുറിയകാലമീജീവിതം,വീണ്ടും  

മതിമറന്നു,ഞാനാസ്വദിച്ചിടാൻ ..


പതിയെ,ഞാനെന്റെ മിഴിതുറക്കവേ   

പലരുമതുകണ്ടു ബോധരഹിതരായ്‌..  

ഇനിയുമിവിടെ നിന്നുപോയെന്നാൽ 

പലതുമീ,"പരേതൻ" ചൊല്ലിയാൽ,  

അതുഭയന്നവരൊന്നൊഴിയാതെ,  

പലവഴിക്കുമായ് പാഞ്ഞുപോയിതോ?  

പരിമിതമായിത്തീർന്നിതാൾക്കൂട്ടം    

പരിഭവമില്ലെൻ,പ്രിയരു മാത്രമായ്..  

No comments: