Monday, December 3, 2012

" മാമ്പഴം" ഒരു പാഠഭേദം

  

 അന്ന്  

"അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ  
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലു മാസത്തിന്‍ മുന്‍പിലേറെ നാള്‍കൊതിച്ചിട്ടീ
ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മ തന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ "



ഇന്ന്  

അങ്കണ തൈമാവിലോരായിരം കനി കാണ്‍കെ 
അമ്മതന്‍ കണ്ണുകളില്‍ കിനിഞ്ഞു ബാഷ്പാങ്കുരം .


നാലുപാടുമുള്ള വീടുകള്‍ തകര്‍ത്തവര്‍
നാട്ടിലങ്ങുടനീളം ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കി
അമ്മതന്‍ മണിക്കുട്ടനുറങ്ങും തൊടിക്കവര്‍
കോടികള്‍വില നല്‍കി വാങ്ങുവാന്‍ വന്നെങ്കിലും
തന്നുണ്ണി കുഞ്ഞിന്‍ദേഹം അന്ത്യ വിശ്രമം കൊള്ളും
പൊന്നു പോലുളള മണ്ണ് വില്‍ക്കുവാന്‍ ശ്രമിച്ചില്ല .
അമ്മതന്‍ കണ്ണനുണ്ണി മയങ്ങും തൊടിയൊരു  
നന്ദനോദ്യാനം തന്നെയാക്കുവാന്‍ തുനിഞ്ഞമ്മ.    
തൊടിയില്‍ അമ്മ നട്ടു,മരങ്ങള്‍ പലതരം
പതിവായ്‌ പരിചരിച്ചവയെ വലുതാക്കി .
കാവുപോല്‍ പരിശുദ്ധം, ചെറുതായൊരു  
കാനനം, മനോഹരം,കുളങ്ങള്‍,കിളികളും 
അണ്ണാറക്കണ്ണന്‍മാരും തുള്ളുന്നൊരിടമാകും  
പൂവാടി തന്നെ തന്റെ കണ്ണന് നൈവേദ്യമായ്. 
നാട്ടിലെയൊരെയൊരു പച്ചതന്‍ തുരുത്തല്ലോ  
കൂട്ടിനായെത്തിയവര്‍,ഉണ്ണിതന്‍ചങ്ങാതിമാര്‍   
ഉണ്ണികള്‍ വലുതായെന്നറിയാതമ്മ,ചൊല്ലി 
"തല്ലു കൊള്ളും നിങ്ങള്‍ പൂങ്കുല തല്ലിയെന്നാല്‍"


അങ്കണ തൈ മാവിലൊരായിരം  കനികാണ്‍കെ
അമ്മതന്‍ കണ്ണുകളില്‍ തുളുമ്പി ബാഷ്പാങ്കുരം.

No comments: