Sunday, May 11, 2014

ആമ്പൽമൊട്ടുകൾ





സന്ധ്യക്ക്‌ തൻകാന്തനെത്തിടുവതും കാത്തു
സമീരസാന്ത്വനമേകുമാനന്ദബാഷ്പം ചൂടി
മരുവുന്നോരാമ്പലിൻ നൈർമല്യംകാണവേ
മനതാരിൽ പ്രിയതമൻ ശ്രീരാമചന്ദ്രനെ,
പലവുരുദർശിച്ചു, സായൂജ്യംതേടിപോൽ
തമസാനദിക്കരയികരയിലന്നേകാകിയാം ,സീത.
ഭർത്താവിൻസാമീപ്യം ചിന്തിച്ചമാത്രയിൽ
ഉളവായ,തവപുളക,രോമാഞ്ചമൊക്കെയും
തമസ്സാനദീഹ്രദം തന്നിൽ വിരിഞ്ഞുവോ?
തെളിയുന്നോരാമ്പലമൊട്ടുകളായ് ദേവീ...
 

No comments: