Monday, January 25, 2016

ദുഃഖസ്മൃതിയാർന്നോരോണം




കരിമുകിലുകൾ മാനത്തു നിന്നകന്നു
കരിമഷി കണ്‍കൾ നിറഞ്ഞു നില്പ്പൂ..
ഒരു നോക്ക് കാണുവാനെന്നു വരും
മറുനാട്ടിൽ പോയൊരെൻ മാരനവൻ
ഓണം വന്നെത്തുന്നതിനും മുൻപേ
ഓടിയെത്തുമെന്നോതിപ്പോയതല്ലേ ?
വാടിയ നെയ്താമ്പൽപ്പൂവ്പോലെ
വാടിയോരെൻ മുഖം കാണുന്നില്ലേ ?
കാടായ കാടൊക്കെ പൂത്തുലഞ്ഞൂ
നാടായ നാടൊക്കെ പൂവിളികൾ!
അത്തം കഴിഞ്ഞിത്ര നാളായിട്ടും
എത്താത്തതെന്തേ, നീ,യെത്തുകില്ലേ
ആദ്യത്തെ മാമുണ്ണാനാശയോടെ
ആദ്യത്തെ കണ്മണിപ്പൈതലൊപ്പം
പാർത്തിരിപ്പൂ, ഞാൻ നിന്നാഗമനം
ആർത്തിയോടെ, നീ വരാത്തതെന്തേ ?

No comments: