Tuesday, November 18, 2014

കാവ്യദേവതയോട്

മറഞ്ഞുപോയി സൂര്യനാഴ്ന്നുസാഗരത്തി-
ലെങ്കിലും
നിറഞ്ഞ പുഞ്ചിരിയുമായ് തെളിഞ്ഞതില്ല,
പൌർണ്ണമി
വിരിഞ്ഞതില്ലയംബരത്തിന്നങ്കണത്തിൽ
താരകം
കരിഞ്ഞപൂക്കൾപോൽ കൊഴിഞ്ഞുവെന്നോ
താരകം?
കടുത്ത ശോക ഭാവമാർന്ന , കാർമേഘപാളി-
പോൽ
കെടുത്തിടാം നിന്റെ സഹജപ്രസന്ന ഭാവ-
മെങ്കിലും
ഇടയ്ക്കിടെ പ്രകാശിതം പൊൻ  പൌർണ്ണമി
പ്രകാശമായ്
വിടർത്തിനൽകെനിക്കു നീ നിൻ മന്ദഹാസ
മലരുകൾ
വരദമാം കടാക്ഷമേകിയനുഗ്രഹിക്ക,കാവ്യ
ദേവതേ!
അരുണകിരണബിന്ദുവാം തവ മന്ദഹാസ
മലരുകൾ
കൊരുത്തു ചേർത്തൊരുക്കിയൊരീ മാല നിൻ
കഴുത്തിൽ
ചാർത്തിടാനനുവദിച്ചനുഗ്രഹിക്ക!
ദേവി,നീ....

No comments: