Tuesday, May 7, 2013

വൃശ്ചികക്കാറ്റിനോട്



വൃശ്ചികക്കാറ്റിനോട് 

girls-wind-blown-skirts-13


ആരിയൻകാവും തീണ്ടിവരുന്നൊരു
വൃശ്ചികക്കാറ്റേ,കുസൃതിക്കാറ്റേ....
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ വികൃതികൾ.....
നീ കാട്ടും കുസൃതികൾ......

പച്ചപ്പാവാട ചാർത്തിനിലകൊള്ളും 
സഹ്യമലനിരയിൽ,
ഒച്ചവക്കാതെ നീയെത്തിപ്പറത്തിടും
പച്ചിലപ്പാവാട.
പച്ചിലക്കൂട്ടത്തെയാകെയുലച്ചിട്ടു
പൊട്ടിച്ചിരിക്കുന്നുവോ ?തകൃതിയായ്  
നീ വീശിത്തകർത്തീടുന്നോ ?  


ആലിലക്കൊമ്പിലിരുന്നു,കുഴലൂതി,
ഗോപികമാരഹങ്കാരികൾ,തൻ  
ചേലകളാകവേ,കാറ്റിൽ പറത്തി
ആലിൻ മരത്തിൽ തൂക്കിയ
കണ്ണന്റെ വേഷത്തിലെത്തും,നീ,

തോരെയിടാനയക്കോലിൽ 
വിരിയിട്ടോരീറൻ തുണികളെല്ലാം 
വർന്നിട്ടു വാനിൽപ്പറത്തീടും . 
നാട്ടിൻപുറം തന്നിൽ കുട്ടികൾ
പട്ടംപറത്തിടുംചേലിൽ..... 

കുട്ടിക്കളിയോടെ തുണികളും പേറി 
നീ പറന്നെത്തിടും ദൂരെ,വിദൂരമാം,
താഴ്വര തന്നിലെ വന്മരക്കൊമ്പിൽ 
തൂക്കും, മനോഹര തോരണം പോൽ 

നാണംകുണുങ്ങി പെണ്‍കുട്ടിതൻ 
കുട്ടിപ്പാവാട മേലേക്ക്,മേലേക്ക്,
മെല്ലെ ചുരുട്ടിയുയർത്തിച്ചുരുട്ടിനീ  
നാണം കെടുത്താറില്ലേ?
അവരുടെ മാനം കെടുത്താറില്ലേ ?
നാണിച്ചു നില്ക്കുന്ന പെണ്‍കിടാവിൻ 
കാതിൽ വേണ്ടാത്തതോതാറില്ലേ,  
നീ,വേണ്ടാത്തതോതാറില്ലേ?


മുട്ടിൻമുകളിൽ മുച്ചാണ്‍ തുണിയുമായ്‌  
ടെന്നീസ് കളിക്കാനെത്തും പരിഷ്ക്കാരി- 
പെണ്ണുങ്ങൾ തൻ ചേലിൽ പത്രാസു 
കാട്ടി,പട്ടുകുടയുംപൊങ്ങച്ചഷൂസുമായ് 
നാടുകാണാനെത്തും നാടൻ മദാമ്മമാർ 
ചുഴലിക്കാറ്റായ് ,നീ വീശിയടിക്കുമ്പോൾ  .
ആകെ വശംകെടും കാഴ്ചകൾ കണ്ടിട്ടു  
നാട്ടാരുമോത്തു നീ പൊട്ടിച്ചിരിക്കാറില്ലേ? 
വീണ്ടും കരുത്തോടെ ചുറ്റിയടിക്കാറില്ലേ? 

ആരിയൻകാവും തീണ്ടിവരുന്നൊരു
തെമ്മാടിക്കാറ്റേ,കുസൃതിക്കാറ്റേ....
ആരാരുമറിയില്ലെന്ന് കരുതിയോ,
നിന്റെ കുസൃതികൾ.നിന്റെ വികൃതികൾ? 

Monday, May 6, 2013

ഓട്ടോഗ്രാഫ്


സ്കൂൾ, കോളേജുവിദ്യാഭ്യാസ കാലത്ത്   ഓട്ടോഗ്രാഫുകൾ എഴുതുന്നതിനും എഴുതിക്കുന്നതിനും സഹപാഠികൾ പരസ്പരം മത്സരിക്കുന്ന ഒരു കാല ഘട്ടമാണ് വിവിധ ക്ലാസുകളിലെ പഠനം ഏതാണ്ട്‌ അവസാനിക്കുന്ന സമയം.  

പല വർണമുള്ള കടലാസുകൾ തുന്നിച്ചേർത്തു മനോഹരമായി തയ്യാറാക്കിയിട്ടുള്ള ഓട്ടോഗ്രാഫുകൾ.
അവയിൽ കുറിക്കുന്ന നിരർത്ഥകമായ  അക്ഷരങ്ങൾ.
വിരഹവും വേർപാടും ഇനിയെന്ന് കാണുമെന്നുള്ള വേവലാതിയും.
ഭൂമി ഉരുണ്ടതാണ് അത് കൊണ്ട് വീണ്ടും കണ്ടുമുട്ടാതിരിക്കില്ല എന്നുള്ള പ്രത്യാശ.
ഒരിക്കലെങ്ങാൻ കണ്ടുമുട്ടിയാൽ തന്നെ ഭാഗ്യം. 
അപ്പോൾ പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞാൽ അത് വലിയ ഭാഗ്യം. 
ഇങ്ങനെ പോകുന്നു ഒട്ടൊഗ്രാഫ് വിശേഷങ്ങൾ.

എസ.ബി.കോളേജിൽ അവസാന വര്ഷം ബി .എ (ആംഗലേയ ഭാഷയും സാഹിത്യവും ) ക്ളാസിൽ പഠിക്കുമ്പോൾ ഞാനും ഒരു ഓട്ടോഗ്രാഫ് തയ്യാറാക്കിയിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് കടലാസ് തോണി പോലെ അത് എവിടെയോ നഷ്ടപ്പെട്ടിരുന്നു.നീണ്ട നാല്പതിലേറെ വർഷങ്ങൾക്കു ശേഷം ഈയടുത്ത കാലത്ത് അത് എനിക്ക് കണ്ടുകിട്ടി .അത് ഒരു നിമിത്തമായി തോന്നിയതിനാലാകാം പഴയ സഹപാഠികളുടെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചാലോ എന്ന ആശയം എന്റെ മനസ്സിൽ ഒരു മിന്നൽ പോലെ ഒന്നു മിന്നി മറഞ്ഞു.
ഈ ആശയം അപ്പോഴും ചങ്ങാത്തം നിലനിർത്തിയിരുന്ന ഒന്നു രണ്ട് സഹപാറികളു മായി  ഞാൻ പങ്കുവച്ചു .പ്രോത്സാഹന പൂർവ്വം തന്നെ അവർ പ്രതികരിച്ചു .
തന്നെയുമല്ല കുറേക്കാലം മുൻപ് ഈ പുന:സമാഗമ ചിന്തകളുമായി അവർ ഒരു ശ്രമം നടത്തിയെന്നും അത് ഫലമണിഞ്ഞില്ല എന്ന ഒരു പരിദേവനവും അവർ സാന്ദർഭികമായി പറഞ്ഞു വച്ചു .
എന്റെ സംരംഭത്തിന്നു സഹായ സഹകരണങ്ങൾ  വാഗദാനം ചെയ്യുവാനും  വിജയമാശംസിക്കാനും  അവർ മറന്നില്ല..

ഞങ്ങൾ ഇരുപത്തിനാലു പേരാണ് ക്ലാസിലുണ്ടായിരുന്നത് . ഏറെക്കുറെ എല്ലാവരുടെയും പേരും അവരുടെ ചില പ്രത്യേകതകളും കണ്ടുമറന്ന ഒരു ചലച്ചിത്രത്തിലെന്നപോലെ പതിയെ എന്റെ മനസിൽ തെളിഞ്ഞു .
ഈ സന്ദർഭത്തിലാണ് പഴയ ചങ്ങാതി ശശിധരൻ  എന്നെ പൂനയിൽ നിന്ന് വിളിക്കുന്നതും ഏതാണ്ട് സമാനമായ ഒരാശയം മുന്നോട്ടു വക്കുന്നതും .
അങ്ങിനെ ഞങ്ങൾ, ശശി ചങ്ങനാശ്ശേരിക്കാരായ "മാത്യു ത്രിമൂർത്തികൾ"  പിന്നെ ഞാനും കൂടി  സഹപാറികൾക്ക് വേണ്ടിയുള്ള  "ഓപ്പറേഷൻ ക്ലാസ് മേറ്റെസ്" എന്ന മിഷൻ ഇമ്പൊസ്സിബിൾ- നു തുടക്കം കുറിച്ചു .

ആദ്യമായി എല്ലാവരുടെയും പേരും പഠിച്ചിരുന്ന കാലത്ത് ഏതു നാട്ടിൽ നിന്നുമാണ് വന്നിരുന്നത്‌ എന്നും അവരുടെ ഒരു തൂലികാചിത്ര വിവരണവും പരസ്പരം കൈമാറി.
തുടർന്ന്  ലഭിച്ച അറിവുകൊണ്ട്   ഏതാണ്ട് പതിനെട്ടോളം  സുഹൃത്തുക്കളുമായി ടെലെഫോണ്‍ മുഖേന ബന്ധപ്പെടുന്നതിനു എനിക്കു കഴിഞ്ഞു .
ഓട്ടോഗ്രാഫിലെ  മേൽവിലാസത്തിൽ കത്തുകൾ അയച്ചു.ചിലത് റീ ഡയരക്ട്‌ ചെയ്താണെങ്കിലും ഉദ്ദേശിച്ച ആളിന് തന്നെ ലഭിച്ചു. ഒന്നു രണ്ടു വിദ്വാന്മാർ തന്നിരുന്ന മേൽവിലാസം പോലും തെറ്റിച്ചായിരുന്നു തന്നിരുന്നത് . 
രണ്ടു സുഹൃത്തുക്കൾ പരലോക പ്രാപ്തരായെന്ന ദുഃഖ സത്യം മനസിലാക്കുന്നതിനും  ഈ സംരഭം ഞങ്ങളെ സഹായിച്ചു.
ഒരു കലാലയാദ്ധ്യാപകനായിരുന്ന  ഒരു മാന്യ സുഹൃത്ത്, 
ഞങ്ങളുടെ ഈ സംരംഭത്തെ തന്നെ പുശ്ചം കലർന്ന ഭാവത്തിലാണ്  സമീപിച്ചത് .(സംരഭം വൻ വിജയമാണെന്ന് പിന്നീടു അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പരിഹാസം അത്ഭുതത്തിന് വഴി മാറിയെന്നാണ് ഞങ്ങളുടെ അറിവ്.)

ആകെയുള്ള ഇരുപത്തി നാലുപേരിൽ പതിനെട്ടു പേരെ പ്രതീക്ഷിച്ചെങ്കിലും പതിന്നാലുപേർ പങ്കെടുത്തു.
ജീവിച്ചിരിക്കുന്ന ഞങ്ങളുടെ അഞ്ചു അദ്ധ്യാപകരിൽ നാലുപേരുടെ (പ്രൊഫ.കെ ടി സെബാസ്ട്യൻ, പ്രൊഫകെ കെ മാത്യു ,പ്രൊഫ പി.ജെ ദേവസ്യ ,പ്രൊഫ വി.എസ ജോസഫ്, ) മഹനീയ  സാന്നിദ്ധ്യം കൊണ്ടു പവിത്രീകരിക്കപ്പെട്ട ഞങ്ങളുടെ ഈ ഉദ്യമത്തെ ഒരു ഗുരുവന്ദന സമ്മേളനമാക്കുന്നതിന് കഴിഞ്ഞുവെന്നതിൽ ഞങ്ങൾക്കുള്ള ചാരിതാർത്ഥ്യം നിസീമമാണ് 

ഞങ്ങളുടെ ഈ ഉദ്യമത്തെ "ഗുരുശിഷ്യബന്ധത്തിന്റെ ഉഷ്മളവും മാതൃകാപരവുമായ നിദർശനമായി കരുതുന്നുവെന്നും ഇതിൽ പങ്കെടുത്തവരുടെ ഗുരുക്കന്മാരായി അറിയപ്പെടാൻ അഭിമാനമുണ്ടെന്നും" ഞങ്ങളുടെ ഗുരുഭൂതർ പറഞ്ഞപ്പോൾ  ഞങ്ങൾ അക്ഷരാർഥത്തിൽ തന്നെ ആനന്ദാശ്രുക്കൾ പൊഴിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾ ഇരട്ടി മധുരമായി. കാരണം പങ്കെടുത്ത ഞങ്ങളുടെ അദ്ധ്യാപകരുടെ  പ്രിയങ്കരനായിരുന്ന ഗുരു ശ്രേഷ്ടനായിരുന്നു എന്റെ പിതാവ് കുഞ്ചായൻ സാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന യശ:ശരീരനായ  പി സി ചാക്കോ എന്നവർ ആമുഖമായി പറയുകയും ഉത്തമനായ ഒരു ഗുരുശ്രേഷ്ടന്റെ മക്കളെന്നു എന്നേയും എന്റെ സഹോദരൻ പ്രൊഫ. ജോസ് പി  ജേക്കബിനെയും പേരെടുത്തു പറഞ്ഞു ശ്ലാഘിക്കുകയും ചെയ്യുകയുണ്ടായി.

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചതിനു ശേഷം, വീണ്ടും അടുത്തു തന്നെ ഒരു കുടുംബസമ്മേളനത്തോടെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ താത്കാലികമായി ഞങ്ങളുടെ ഈ കൂട്ടായ്മക്ക് 
വിരാമമായി .

തുടർന്ന് ശയ്യാവലംബിയായ ഞങ്ങളുടെ സഹപാറി ശ്രീ.കെ.വി ഫിലിപ്പിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു.അതു അത്യന്തം ഹൃദയ സ്പർശിയായ ഒരനുഭവമായിരുന്നു.  

അതിനു ശേഷം ഞങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചെങ്കിലും പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം കാരണം അതിനു കഴിയാതെ വന്ന പ്രൊഫ.കെ.വി.ജോസഫ്  സാറിന്റെ വസതിയിലെത്തി അദ്ദേഹത്തിനും ഗുരുവന്ദനം നൽകി ആദരിച്ചു.
അദ്ദേഹത്തോടൊപ്പം ഞങ്ങൾ പഴയ പോയട്രി ക്ലാസ്സ്‌ പുനരാവിഷ്കരിച്ചു എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല തന്നെ.    

രാവിലെ പതിനൊന്നു മണിക്ക് ഞങ്ങളുടെ പഴയ ക്ലാസ്സ് മുറിയിൽ തന്നെ സമ്മേളിക്കുന്നതിന്നും
തുടർന്നുള്ള പരിപാടികൾ ഭംഗിയായി നടത്താനും സഹായകമായി പ്രവർത്തിച്ച  കോളേജു പ്രിൻസിപ്പൽ ബഹു:  ടോമിയച്ചൻ ,ഇന്ഗ്ലിഷ് വിഭാഗം അധ്യക്ഷൻപ്രൊഫ.  ജിജി ജോസഫ്, കോളേജു പൂർവ- വിദ്യാർഥിസംഘടനാ ഭാരവാഹികൾ എന്നിവരോടു ഞങ്ങൾക്ക്  അകൈതവമായ നന്ദിയാണുള്ളത് ....

Monday, April 29, 2013

എന്നെ നിങ്ങൾക്കറിയാമോ ?

"എന്നെ നിങ്ങൾക്കറിയുമോ?"
"ഇല്ല,ഞങ്ങൾക്കറിയില്ല".

"കൊള്ളാവുന്ന"ക്ലു"തന്നാൽ ?  
ഞങ്ങളൊന്നു ശ്രമിച്ചീടാം." 

"എന്നാൽ നല്ല "ക്ലു" തരാം  
നിങ്ങളൊന്നു പറഞ്ഞാലും". 

"മാന്യനല്ലൊ,ഞാനൊരു 
മാന്യനാം പാവം പൗരൻ.   
മാന്യതയാർന്നോനെന്നെ 
മാനമില്ലാത്തോനാക്കാൻ 
ഞാനെന്തു തെറ്റു ചെയ്തു,  
നിങ്ങളതൊന്നു ചൊല്ലൂ ? 

ശരിക്കും ഞാൻഹൈന്ദവൻ,
ചിലപ്പോളോ, ക്രിസ്ത്യാനിയും,
ഇസ്ലാമായ് ഞാൻ പലപ്പോഴും  
വേഷം പകർന്നാടുമല്ലോ? 

എനിക്കില്ല, മതദ്വേഷം,
ജാതിചിന്തയശേഷവും,   
ജാതി,മതസമ്മേളനവേദി
കളിൽ,പൂജ്യനാം ഞാൻ ?

പത്രമാധ്യങ്ങളൊക്കെയും
നിത്യവുമെൻവാർത്ത,നല്ല  
പൊടിപ്പും തൊങ്ങലുമായി 
സചിത്രം കൊട്ടിഘോഷിപ്പൂ... 

രാഷ്ട്രമീമാംസകനല്ലഞാൻ 
രാഷ്ട്രീയത്തിന്നുമതീതനാം
എങ്കിലുമെൻ സേവനമീ  
രാഷ്ട്രീയക്കാർക്കനിർവാര്യം.  

വർഗീയ കലാപമുണ്ടാക്കും  
തന്ത്രശാലി ഞാനാണല്ലോ?  
തെരെഞ്ഞെടുപ്പടുത്താലോ  
തെരക്കോടു,തിരക്കത്രേ ?  

പൊലിസേമാൻമാരവർക്കും   
ഭയ,ഭക്തി,ബഹുമാനം   
ഇടയ്‌ക്കൊക്കെയവർക്കുംഞാൻ 
ഗുരുദക്ഷിണയേകുമല്ലോ?     

പ്രതികൾക്കായ് വലവീശി, 
മാനംനോക്കിയിരിക്കുന്നോർ-    
തന്മാനംപോകാതിരിക്കുവാൻ   
ചിലപ്പോൾ ഞാൻ "പ്രതികളെ" 
ഹാജരാക്കി,യേമാന്മാരെ 
സഹായിക്കുന്നതിനാലെ, 
കേസുകളൊന്നുമെന്റെമേൽ 
ചാർത്തിടാതെയൊഴിവാക്കും.

വ്യവസായ പ്രമുഖൻ,ഞാൻ 
"കുടിൽ",വ്യവസായം",തരാതരം   
നോട്ടടിക്കും ബാങ്കാണല്ലോ  
നോട്ടിരട്ടിപ്പിക്കാനും കേമൻ 

ടുറിസം വ്യവസായത്തിൽ 
എന്നെ,വെല്ലാനാരുമില്ല?
നാട്ടിലൊക്കെ റിസോർട്ടുണ്ട് ,
ഡോളർനേടും ഖനികൾ താൻ    
സ്ത്രീപീഡനത്തിൻ കഥകൾ    
മുളപ്പിക്കും,"നർസറികൾ"  
രതിനാടകരംഗങ്ങൾ,ടിവി'
സീരിയൽ,പോലവിരാമം  
നടമാടുന്നവിടെന്നും .

സിനിമാഭ്രമം വല്ലാതെൻ 
സിരകളിൽ പൂക്കുമ്പോൾ 
ഉന്മാദത്തോടപ്പോൾ തന്നെ    
നിർമാതാവിൻകുപ്പായം, 
ഞാണിയാനും മടിക്കില്ല.
ഥയുംതിരക്കഥയും ,
നവാഗതസംവിധാന-
പ്രതിഭയും ഞാൻ തന്നെ   
ഞാൻ പിടിക്കുംപടമെല്ലാം 
ചൂടപ്പംപോൽ ചിലവാകും , 
തിയേറ്ററിൽ കൊടുക്കില്ല   
"സാറ്റലൈറ്റ് റൈറ്റും"വേണ്ട,
സി.ഡി.മാത്രം മതിയത്രെ! 

നായികമാരവരൊക്കെ 
താരറാണികളായി മിന്നി  
അവരിൽ ചിലരിന്നുമെന്റെ    
സുഖകാംഷികളാണല്ലോ? 
ഭാഗ്യഹീനരാം ചിലരൊക്കെ  
രതിസുഖ,രസം വിൽക്കും 
രാത്രിതൻ നായികമാരായ്  
തെരുവോരത്തലയുന്നു.  

നാടനും ഫോറിനുമെന്ന
ഭേദമില്ലാതനവധി  
ബ്രാണ്ടിലുള്ള മദ്യമൊക്കെ 
നാട്ടിലാകെയൊഴുക്കീടും 
മദ്യനിരോധനക്കാർക്കും   
കൈയ്യയച്ചു പണം നല്കും,
മദ്യ,മാഫിയത്തലവൻ,   
ജനത്തിന്നും കണ്ണിലുണ്ണി 

ദീനാനുകമ്പകാട്ടീടാനെനി
ക്കവസരം ലഭ്യമായാൽ  
പാഴാക്കുവാനൊട്ടുമേ ഞാൻ   
സമ്മതിക്കില്ലൊരിക്കലും 
സമൂഹവിവാഹം,പിന്നെ 
സൗജന്യാതുരസേവനം, 
ഇതൊക്കെയെന്നുമെൻ,
ബലഹീനതയാണല്ലോ?

ഭരണം മാറി,വന്നെന്നാലും  
ഭയക്കില്ല ഞാനൊരിക്കലും 
ഭരിക്കുന്നോരവർക്കൊപ്പം
മദിച്ചെന്നും നടക്കും ഞാൻ   

പരിസ്ഥിതി തകർത്താലും 
വരും തലമുറയ്കായെന്നും 
കരുതലുള്ളവനീ ഞാനും ?
കരുതുന്നു "സ്വിസ്സ് ബാങ്കിൽ"    
എന്റെ പിന്ഗാമികൾക്കായി 

ഇത്രയും ഞാൻ ചൊല്ലിയിട്ടും 
എന്നെ നിങ്ങൾക്കറിയില്ലേ? 
നിങ്ങളെപ്പോലെതന്നെയവർ 
സി.ബി.ഐ,ക്കാർപറയുന്നു
പിടികിട്ടുന്നില്ലെന്നവർ  
ആണയിട്ടു പറയുന്നു    
"പിടികിട്ടാപുള്ളിയെന്നും" - 
പരസ്യത്തിൽ പറയുന്നു".  

"ഉന്നതത്തിൽ "പിടി"യുള്ള  -
"പിടികിട്ടാപുള്ളി"യായി
വിലസുന്ന മാന്യനെന്നെ  
അറിയില്ലേ,മാലോകരേ?"   


Saturday, April 27, 2013

നീലിമ


നീലിമ

നീലിമേ, അനുരാഗപൂർണ്ണിമേ,നീ വരൂ 
നീ വരൂ,രാഗലോലയായ് ,നീലിമേ,

നീലാകാശസമാന,മെൻമാനസേ 
നീ,രാഗപൂർണിമയായിത്തെളിഞ്ഞിടൂ .. 
നീരാടി,വൃശ്ചികക്കുളിരലനല്കിടും,
നീഹാരക്കോടി പുതച്ചീറനായ് വരൂ..

നീലിമേ,ഞാനനുരാഗലോലിതൻ  
കാണ്മൂ,ഞാൻ മോഹനാകാരഭംഗിയതി-  
ലോലമാം നിന്നീറൻവസനത്തിനുള്ളിലും.
കാലമേറെക്കഴിഞ്ഞുവെന്നാകിലും   
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...

നീലിമേ,നിന്റെയോർമ്മകളെൻ ഹൃത്തിൽ 
നീറി,നിൽക്കുന്ന ദാഹമാണെൻ,പ്രിയേ 
കാണുവാൻ,നിന്നെ,യൊരുമാത്ര,കാണുവാൻ
കാലമേറെയായ് ഞാൻ കാത്തു നില്ക്കുന്നു. 

നീ മറഞ്ഞു പോയിട്ടെത്തറകാലമായ് ...
വിഷുകടന്നുപോയ്‌ ,ഓണവും വന്നുപോയ്‌
വിഷുപ്പഷിപോൽ ,കലണ്ടറിൻ താളുകൾ
എത്രയെണ്ണം പറന്നകലേക്കകന്നു പോയ്‌
നിത്യത,തൻ ചില്ലയിൽ ചേക്കേറാൻ ...

നീലിമേ,യെന്നനുരാഗപൂർണ്ണിമേ,നീ വരും
കാലവുംകാത്തേകനായീമരുഭൂമിയിൽ   
അലയുന്നിതൊരുതുളളി ദാഹജലംതേടി-   
കേഴുന്ന വേഴാമ്പൽപ്പക്ഷിയേപ്പോലെ ഞാൻ  
നീലിമേ,യെൻമാനസവിഭ്രാന്തിനല്കിടും 
നിറമുള്ള സ്വപ്നച്ചിറകിലുയർന്നു ഞാൻ 
നീ പാർക്കും സ്വർഗ്ഗലോകത്തു വന്നിതാ 
നീ മറഞ്ഞെന്തിന്നു,നിൽക്കുന്നിതെൻ പ്രിയേ 

കാണ്മൂ,ഞാൻ നിന്നാകാരഭംഗിയാ-
ലോലമാം,തിരശീലക്കുള്ളിലായ്...
കാലമേറെക്കഴിഞ്ഞു വെന്നാകിലും      
കാന്തിമങ്ങാതെ ചിരിതൂകി നില്പൂ നീ...

നീറുമെൻ മനസ്സിൽ കുളിർമഴ പെയ്തിടാൻ 
നീലിമേ, അനുരാഗലോലയായ് ,നീ വരൂ.

Wednesday, April 24, 2013

പ്രേമപൂജാരി

Lovers Silence

ആദ്യപ്രണയത്തിൻ ഹൃദ്യമാമോർമ്മകൾ,
നൈവേദ്യമായെൻഹൃദയേ,നിറയുമ്പോൾ,
ഹൃദയേശ്വരീ,നിൻ ശ്രീയാർന്നോരാകാരം
പൂജാരൂപമായെൻ മനസ്സിൽത്തെളിയുന്നു...
കലാലയജീവിതസായാഹ്നനാളിലായ്
കമനീയമാകുമൊ"രോട്ടോഗ്രാഫിൻ"താളിൽ
കവിതതുളുമ്പും കുറിപ്പിൽ നിൻ പ്രേമത്തെ
സഖി,നീയറിയിച്ചകഥയോർത്തിടാറുണ്ടോ?
കാവ്യാല്മകം,പ്രണയലേഖനമെഴുതി ഞാൻ
കാണാതെയാരും,കാണാതെ,തന്നെ നിൻ
കാലടിപ്പാടുകൾ പിന്തുടർന്നെത്തി,നീ
കോവിലിൽപോകും വഴിയിലായ് നില്ക്കവേ,
കോവിലിൽ പോയി  നീ കാത്തുനിന്നില്ലയോ കോപമാർന്നെത്തി,ദേവനെക്കാണാതെ
കൂവളത്തിൻ,ചോട്ടിലന്നു നീ നിന്നപ്പോൾ
കാതരയായൊരാ നിൻ മിഴിപ്പക്ഷികൾ
വേവലാതി,പൂണ്ടിതെന്നെപ്പരതിയോ?
നമ്മുടെ നേർമിഴി തമ്മിലിടഞ്ഞപ്പോൾ,
മിണ്ടാതെ,മൌനമായ്,നീയന്നുചൊല്ലിയ,
പ്രേമ,മധുരമാം വാക്കുകൾ ഞാനിന്നും
ഗായത്രീ മന്ത്രമായ് നിത്യവും ചൊല്ലിടും.

കാലപ്രവാഹത്തിൻ കുത്തൊഴുക്കിൽ
കാണാമറയത്തിതന്യോന്യംകാണാതെ,
ഏതോ,വിജനമാം തീരത്തടിഞ്ഞുനാം ,
നിത്യഹതഭാഗ്യരായ് നമ്മൾമാറിയോ? .
വിസ്തൃതം,പ്രക്ഷുബ്ധം,വിരഹമാം സാഗരം,
നീന്തിക്കരേറിടാനായതില്ലെങ്കിലും
പ്രേമസുരഭിലപുഷ്പങ്ങൾ ചാർത്തി ഞാൻ
പ്രാണേശ്വരീ,നിന്റെ മോഹനരൂപത്തെ
മാനസക്ഷേത്രത്തിലിന്നും പ്രതിഷ്ഠിച്ചു
പൂജിച്ചിടും പ്രേമ,പൂജാരിതാനല്ലോ ?

Monday, April 22, 2013

ഒരു ജീവന്മരണ പോരാട്ടം




ഒരു ജീവന്മരണ പോരാട്ടം



തലപോയ,തെങ്ങൊന്നെൻ
പടിവാതിലിൻ ചാരെ,
പടുവൃദ്ധനെപോലെ
നില്പുണ്ടല്ലോ?.

മരമായ,മരമൊക്കെ,
കൊത്തിനടക്കുന്ന,
കിളിവർഗ്ഗത്തച്ചൻ,
അരിയ മരംകൊത്തി
അവിടേക്കന്നൊരു
ദിനം വന്നണഞ്ഞു .

അരിയ മരംകൊത്തി
ചെറിയോരഹങ്കാരി
മരമൊന്നുകൊത്തി,
മറുപുറം കൊത്തി
മതിയായില്ലവനൊട്ടും
തെരു,തെരെ,യവന-
പ്പോളാഞ്ഞു കൊത്തി.


പകലുകൾ പലതും
 കൊഴിഞ്ഞുവല്ലോ ?
"പോടി"ന്നൊരു രൂപം .
വന്നില്ലെന്നാകിലും
പരിശ്രമിയാമവൻ
പിന്മാറിടുമോ? .

കിളികളിൽ ഗർവിഷ്ടൻ,
തലയിൽ പൂവുള്ളവൻ,
"ചിലുചില,കല പില,
കല,പിലയെന്നു"
ചിലച്ചും കൊണ്ടേയവൻ
പ്രതിദിനവും വന്നാ
പ്പോടിൽ "തച്ചി"രുന്നു.. 
പലനാൾകഴിഞ്ഞപ്പോ-
ളവനാമരത്തിലായ്,
ഒരു,കമനീയമാം
ചെറുപോടു നന്നായ്
തുരന്നെടുത്തു. .

പിന്നെയവനാക്കൂടിൻ 
ചാരുതയാസ്വദിച്ച-
ഭിമാനപൂരിതനായ് വന്നു
നോക്കി നില്ക്കും ..
ചാഞ്ഞും ചരിഞ്ഞും
കൂടിൻറെ ചാരത്തു
നിറയും ഗർവോടവൻ
നോക്കി നില്ക്കും ..

പിന്നീടൊരു നാളവിടെ
ഞാൻ കേട്ടല്ലോ,
മാടത്തക്കിളികൾ
തൻ സംഘഗാനം.

മിഥുനങ്ങളായെത്തി-
യരുമക്കിളിമക്കൾ
തെങ്ങിലെ,പോടിൽ
തൻകൂടൊരുക്കി.

പോടൊരു,കൂടാക്കി
മാറ്റിയെടുത്തവർ,
കൂടിന്റെയുള്ളിൽ
"കുടിവച്ചല്ലോ"

മുട്ടയിട്ടോരവൾ,
പെണ്‍കിളി,തൻ
കൂട്ടിലത്യന്തം ശ്രദ്ധ
യാർന്ന,ടയിരുന്നു.

ചാഞ്ഞമരക്കൊമ്പു,
ചാരത്തുണ്ടതിലന്നു,
കൂട്ടിന്നിണക്കിളി
കാത്തിരുന്നു.

കൂട്ടിലിരിക്കുംതൻ
കൂട്ടുകാരിക്കവൻ
കണ്ണൊന്നു,ചിമ്മാതെ,
കാവലാളായ്‌.

ദിനമേറെക്കഴിയവെ-
യൊരുനാളിൽ,
കൂട്ടിലെ,കിളികളും
കൂട്ടരും കല,പില,
കല പില,യെന്നവരു
ച്ചത്തിൽ,ഭീതിയാൽ 
കഠിനമായുണ്ടാക്കി
മുറവിളികൾ.

പതിവില്ലാതവിടേക്ക-
ന്നെത്തിനോക്കുമ്പോൾ
ഞാൻ ഭീതി,യുണ്ടാക്കു
മാക്കാഴ്ച കണ്ടു.

ദയനീയമെന്നല്ലാതെന്തു
ഞാൻ ചൊല്ലുക,
അവിടെ ഞാൻ കണ്ടൊരു
രംഗങ്ങളെ.

കൂട്ടിലെ മുട്ടകൾ
പ്രാതലായ് ഭക്ഷിക്കാൻ .
ഒരുമഞ്ഞച്ചേരയാ,
കൂട്ടിലെത്തി.

അലറിക്കരഞ്ഞവർ
ചിറകിട്ടടിച്ചു
ചോരനാം ചേരയെ-
പ്പായിച്ചീടാൻ.

കൂട്ടുകാരായെത്തി
കാക്കതൻ വൻപട.
നാട്ടിലെ കിളി-
മക്കളെല്ലാരുമെത്തീ

കാറി വിളിച്ചും,
റാഞ്ചിപ്പറന്നും,
കൂട്ടുചേർന്നന്നവർ
ദുഷ്ടനാം പാമ്പിനെ
കൊത്തിയോടിക്കുന്ന
നൽക്കാഴ്ച്ച കണ്ടു.

നിസ്തുലമായോരാ
നേർ കാഴ്ചയെൻ
ചിത്തത്തെവല്ലാതന്നു
തൊട്ടുണർത്തി

മർത്യർക്കിന്നന്യമാം 
സഹജീവി സ്നേഹവും
ഒരുമയോടുള്ളോരു
ജീവിതചര്യയും
കൊച്ചുകിളിമക്കൾ
കാട്ടിത്തന്നുവല്ലോ?   

ജീവന്റെ ജീവനാം
കുഞ്ഞുങ്ങൾക്കായവർ
ജീവൻ കളഞ്ഞും
പൊരുതി നേടി.


 

Friday, April 19, 2013

മരണദേവനൊരു വരമരുളിയാൽ ?

മരണമേ!നിൻവരവ് ഘോഷിക്കും   

മണിമുഴങ്ങുന്നിതെന്റെ കാതിലും. 

മതി,വരാതെയീ,ജീവനാടക-  

മിനിയുമാടുവാനനുവദിക്കു,നീ   

കഴിയുമെങ്കി,ലരനാഴിക,നേരം  

കഴിയുവാന,ധികമായി,നല്കണേ...  


ചെറുക്കുവാനെനി,ക്കാവതില്ലെങ്കിലും  

ഒളിക്കുവാൻ ഞാൻ ശ്രമിച്ചുനോക്കട്ടെ,  

പരുപരുത്തൊരു നിന്റെ കൈകളാൽ ,

പിടിച്ചുതാഴ്ത്തുവതെവിടേക്കിതെന്നെ,നീ  

ഇരുട്ടുചൂഴുമൊരഗാധഗർത്തത്തിൽ,     

തിരിച്ചു വന്നിടാനാവതില്ലല്ല്ല്ലോ?   


"പതം പറഞ്ഞു"കരഞ്ഞെന്റെ ചുറ്റിലും 

മനംതകർന്നവരെന്റെ മിത്രങ്ങൾ   

പ്രകീർത്തിച്ചീടുന്നപദാനമെന്നുടെ  

പ്രശസ്തനെന്നെന്നെ,"പുകഴ്ത്തികൊല്ലുന്നു".

ഇടക്കിടെ,ചിലർ,കുശു,കുശുപ്പുമായ്,  

ഇകഴ്ത്തിടാനൊട്ടും മടിച്ചിടുന്നില്ല. 

മരണദേവനും മനമലിഞ്ഞുവോ?

തരികായാണവൻ,പുനരെനിക്കൊരു 

കുറിയകാലമീജീവിതം,വീണ്ടും  

മതിമറന്നു,ഞാനാസ്വദിച്ചിടാൻ ..


പതിയെ,ഞാനെന്റെ മിഴിതുറക്കവേ   

പലരുമതുകണ്ടു ബോധരഹിതരായ്‌..  

ഇനിയുമിവിടെ നിന്നുപോയെന്നാൽ 

പലതുമീ,"പരേതൻ" ചൊല്ലിയാൽ,  

അതുഭയന്നവരൊന്നൊഴിയാതെ,  

പലവഴിക്കുമായ് പാഞ്ഞുപോയിതോ?  

പരിമിതമായിത്തീർന്നിതാൾക്കൂട്ടം    

പരിഭവമില്ലെൻ,പ്രിയരു മാത്രമായ്..