Sunday, December 2, 2012

വിധിന്യായം



    

കരിയെഴുതിയ നയനങ്ങള്‍
മിഴിയിണയില്‍ സ്വപ്‌നങ്ങള്‍
കനവുകളില്‍ തെളിയുന്നു
മധുരതരം ജീവിതം ..

സുകൃതമയം ജീവിതം
സൂര്യന്റെ തേജസ്സായി
ഒളിവീശിനിന്നപ്പോള്‍
മുഖകമലം വിടരുന്നു .
മണിമുത്തായ് തേന്‍തുള്ളി.
കിനിയുന്നു നറുമലരില്‍,

തേന്‍ തുള്ളികള്‍തേടി വരും 
കരി വണ്ടുകള്‍ മുരളുന്നു
കരി വണ്ടുകള്‍ പലരായി
മധു തേടി വന്നപ്പോള്‍
അരുമപ്പൂ വിടരാതെ
മുറിവേറ്റു കൊഴിയുന്നോ ?.

നറു മണം വീശിവിടരുവാന്‍ 
കഴിയാതെ, കൊഴിയാനായ്
ഗതിവന്നൊരു പെണ്പൂവേ,
പൊന്‍പൂവേ,
ഭീകരരായുള്ളഭ്രമരങ്ങളെമ്പാടും 
ഭീതി പരത്തുമീ ലോകത്തിലാരുമേ 
വരികില്ല തുണയേകി നിന്നെ 
സംരക്ഷിക്കുവാന്‍..
വിധിയെന്നുര ചൊല്ലി  
യവരെല്ലാം തടിതപ്പും..

("മാവു പൂത്തു മണം പാറി
വണ്ടു വന്നു തേന്‍ കുടിച്ചു
കണ്ടു നിന്നു  തടിയന്മാര്‍ 
മിണ്ടിയില്ല  മടിയന്മാര്‍. ")



Wednesday, November 28, 2012

താഴം പൂവേ താലോലം പൂവേ

Photo

താഴം പൂവേ താലോലം പൂവേ
താഴത്തെ കാട്ടിലെക്കെന്തിനു വന്നു?
കാമബാണങ്ങളിലൊന്നായി മാറാന്‍
കാമിച്ചുപോയി,ഞാന്‍കാമനെതേടി.
കൂട്ടിന്നു വന്നൊരു ഗന്ധര്‍വനെന്നെ
പാട്ടിലാക്കി,വാനില്‍ ചുറ്റിനടന്നു.
പാതി വഴിക്കവനെന്നെ തഴഞ്ഞു
പാട്ടും പാടി പറന്നു പോയല്ലോ

ഖിന്ന,ഞാന്‍,താഴേക്കു വന്നിടും നേരം
ഖിന്നതയാര്‍ന്ന ബ്രഹ്മാവിനെ കണ്ടു.
ശിവപാദം തേടിയലഞ്ഞ മഹാവിഷ്ണു,
ശിവശീര്‍ഷ ദര്‍ശി ബ്രഹ്മാവിന്‍റെ സാക്ഷി,
കള്ളത്തരം ചൊല്ലിയെന്നതിനാലെന്നെ  

കൊള്ളരുതാത്തവളെന്നു ശപിച്ചു.   

അന്നു തൊട്ടിന്നോളം ഞാനേകയായി 

വന്നു പെട്ടീ,കൈത മുള്ളിന്‍റെയുള്ളില്‍ 

പൂജയ്കെടുക്കായ്ക,പരിത്യക്തയായി 

ആജീവനാന്തം ഞാന്‍ കഴിയണമത്രേ....   

കാര്‍ത്തിക ദീപങ്ങള്‍


 

ആകാശ മുറ്റത്തോരായിരം ദീപങ്ങള്‍
ആരാരുമറിയാതെ തെളിയിച്ചതാരോ?
അമ്പിളിപ്പെണ്ണു  തന്‍ വീട്ടുമുറ്റത്ത്
കാര്‍ത്തിക ദീപം തെളിയിച്ചതല്ലേ?           

മഹേശ്വരനാം  മഹാ ദീപത്തില്‍നിന്നും
വൃശ്ചികമാസത്തിന്‍കാര്‍ത്തിക നാളില്‍
ആറുപൊന്‍ദീപം കൊളുത്തി,ത്തെളിഞ്ഞു 

ആറുമുഖ ശ്രീയാർന്നൊരുശൈവകുമാരന്‍.

ആറു പേരപ്സര കന്യകമാരവര്‍,
ശരവണ പൊയ്കയില്‍ നീന്തി
ത്തു
ടിപ്പവര്‍
പോറ്റിവളര്‍ത്തിയോരമ്പോറ്റിയാമൊരു  കാര്‍ത്തികേയനാം ശൈവകുമാരന്‍, തൻ ജന്മനാളായിടും വൃശ്ചിക കാര്‍ത്തിക,
നന്‍മ തെളിയുമൊരു പുണ്യദിനമല്ലോ.  

Tuesday, November 27, 2012

കാലവും ശീലവും




ചക്രം 
വെറുമൊരു  ചക്രം
ചക്രത്തിന്മേല്‍ ഉരുണ്ടു നീങ്ങും
രഥം .

ചക്രം വച്ചൊരു രഥം
രഥത്തില്‍ പൂട്ടിയോരശ്വം    
അശ്വ
രഥത്തില്‍ കുതിച്ചു പായും 

മര്‍ത്യന്‍

വിശ്വം
വിശാലമായൊരു വിശ്വം 
വിശ്വം വെല്ലും ജേതാവാകും
മര്‍ത്യന്‍ 
മര്‍ത്യപുരോഗതിയെളുപ്പമാക്കിയ 
ചക്രം

ചക്രം
കാല ചക്രം
ചക്രം തിരിയുവതൊപ്പം മാറും
കാലം
കാലം മാറുവതൊപ്പം മാറും
കോലം
കാലോം മാറി ,കോലോം മാറി
പക്ഷെ,    
ശീലം 

ശീലം
നമ്മുടെ ശീലം മാറ്റാതെന്തിഹ
നമ്മള്‍ചെയ്യും.
ശീലക്കുട തന്‍ ശീല മാറ്റും
പോലെ
ശീലം
നമ്മുടെ ശീലം,
നമ്മുടെ ശീലം മാറ്റുകയത്ര-
നിസ്സാരമതാണോ?
നിസ്സാരമതാണോ?

Sunday, November 25, 2012

അമ്മയെന്ന ഉണ്മ


         

നരന്നു സഖിയായി ദൈവമേകിയ 
നാരി,നരനാസക്തിയായിടാ..
നാരി നരനുടെ ശക്തിയാകണം,
ശിവന് പാര്‍വതിയെന്നപോല്‍.

നാരി നരിയായ് മാറിയെന്നാകില്‍
നരകമായിടും ജീവിതം .
നാരി നേരിൻ വഴി മറന്നാലും
നരകമായിടും ജീവിതം.

നാരി തന്‍ സത് ഭാവമല്ലയോ
നന്മ പൂക്കുന്നോരമ്മമാര്‍ .
അമ്മ മാത്രമേ ഉണ്മയായിടൂ
കണ്‍മുന്നില്‍ കണ്ടിടും ദേവിയും .

പിഞ്ചുകുഞ്ഞിന്റെ ചോരിവായില്‍ 
സ്നേഹധാരയായ്‌ നല്‍കുവാന്‍ 
തന്റെ രക്തത്തെ പാലമൃതാക്കി
നെഞ്ചിലേറ്റുവതമ്മ താന്‍.

അമ്മയെന്നാല്‍ ഉണ്മയായിടും
സ്നേഹ വാത്സല്യധാരയാം .
ദൈവം സ്നേഹമാണെന്നു കരു-
തുവോര്‍ക്കമ്മയല്ലയോ ദൈവവും.

Friday, November 23, 2012

മാ നിഷാദാ"


വിഷുപ്പക്ഷിതന്‍പാട്ട്
കേള്‍ക്കാത്ത പുലരിയും   
വിഷുക്കണി കാണാന്‍
മടിക്കുന്ന ബാല്യവും   
ഉറച്ചൊന്നു പെയ്യാന്‍
വിതുമ്പുന്ന വര്‍ഷവും
പതുക്കെയെന്‍മലയാള-
തനിമയില്ലാതെയായ്..

വയലുകളെല്ലാം
വനങ്ങളായ്‌ മാറിയോ?
ഉയരുന്ന ഫ്ലാറ്റുകള്‍
നിറയും വനങ്ങളായ്‌.

ഒരു ചില്ല പോലുമവര്‍ 
ബാക്കി വച്ചില്ല      
ഒരുകിളിക്കുഞ്ഞിനു
ചേക്കേറിടാനഹോ ...
ഒരു കൂട് കൂട്ടുവാന്‍
ചെറുചില്ല തേടി-
യലയുമൊരമ്മ-
ക്കിളിതൻ വേദന
യാരാരറിയുന്നു.... 
മനുജന് പാര്‍ക്കുവാ-
നംബരചുംബിയാം
നിലയങ്ങള്‍ തീര്‍ക്കും
തിരക്കില്‍,നാമേവരും  
കിളികള്‍ തന്‍ രോദന  
നിനദം ശ്രവിക്കുമോ ?

"കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും"
അക്കാലമെവിടെ ?
ഇല്ല ,നമുക്കില്ല,
മഴയില്ല,മരമില്ല,
താരില്ല,തളിരില്ല 
പൂക്കൂടയേന്തും 
വസന്തമില്ല.

നമ്മുടെ, മലയാളനാടും
നാടിൻ തനിമയും
നന്മ വിളയുന്ന
നാട്ടിൻ പുറങ്ങളും
നമുക്കന്യമാകും
ദിനമകലെയാണോ ?

'അരുത് കാട്ടാള,
അരുത്, നിങ്ങളീ
അരുമയാകുമീ 
ജീവജാലങ്ങളെ
അരുകൊല ചെയ്തു
ശപ്തരായീടല്ലേ ?"  

പ്രകൃതിയോടോത്തു
നിങ്ങള്‍ മേവിടൂ... 
പ്രഭയെഴും കാല- 
മിനിയുമെത്തിടാം..

Sunday, November 18, 2012

ലോകനീതി

               
മൂവന്തിനേരത്ത്, മുന്നാഴിപ്പൂകൊണ്ടു
ചേമന്തിപെണ്‍കൊടി മാല കോര്‍ത്തു.
പൂമാലയേന്തി തന്‍ മാരനേയും തേടി
കാവിലെ കോവിലില്‍ കാത്തു നിന്നു.

മാരനണഞ്ഞില്ല,കാത്തു മുഷിഞ്ഞവള്‍ 
കോപ പരവശയായ് മടങ്ങി .  


താന്‍കോര്‍ത്ത മാല്യം ചേമന്തിപെണ്ണിതാ 
താരാപഥത്തിലേക്കാഞ്ഞെറിഞ്ഞു. 
താരാപഥം തന്നില്‍ മിന്നുന്ന മാണിക്യം
താരമോ, ചേമന്തി പെണ്ണിന്‍ പൂവോ ? 
ആകാശ ഗംഗയില്‍ നീരാടാനെത്തിയ
ആതിര ചന്ദിരന്‍ സംശയിപ്പൂ . 

പൂമാല ചൂടുവാനാവേശ,മോഹിതന്‍
പൂന്തിങ്കള്‍ തോണി തുഴഞ്ഞു വന്നു.
താരാപഥത്തിലെ ചേമന്തി പൂക്കളെ
താലോലിച്ചിട്ടു തന്‍ മാറിലേന്തി .
ചന്ദ്രന്‍റെ മാറില്‍കളങ്കമെന്നോതി 

നാംചേമന്തി തന്‍ ദൈന്യമാരറിവൂ..
ചേമന്തി പൂവു കളങ്കമായ് കാണുമീ
ലോകനീതി,ന്യായ,മന്യായമല്ലേ  ?